Wednesday, June 3, 2020

* 08 POSITIVE CASES LAST DAY *KUMBLA 17 * PAIVALIKE 06 .KASARAGOD MUNICIPALITY 09 , MANGALPADY 15 , MADHUR 05 ,CHEMNAD 03 , AJANUR 03 ,PULLUR PERIA 05 , CHENGALA 03 , PUTHIGE 03 , MULIYAR 01, VORKADY 02, KODOM BELUR 01 , MEENJA 05, KUMBADAJE 03 , BADIADIKA O4, MADIKAI 02 , UDUMA 04 ,MOGRAL PUTHUR 01,PALLIKKARE 01,PADANNA 04  , CHERUVATHUR 04 ,KANHANGAD MUNICIPALITY 02,NEELESHWAR MUNICIPALITY 05 VALIYAPARAMBA 01 *ALWAYS USE MASK * KEEP SOCIAL DISTANCING*

പ്രവാസി പുനരധിവാസം

K T BALABHASKARAN
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസി കേരളീയരുടെ പുനരധിവാസം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്.  2014 ലെ ഔദ്യോഗിക കണക്കു പ്രകാരം കാസറഗോഡ് ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം മാത്രം  1.4 ലക്ഷത്തോളം വരും. ഇതില്‍ 1.05 ലക്ഷം വിദേശത്തുള്ളവരും ബാക്കി 35000  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. കാസറഗോഡ് ജില്ലക്കാരായ വിദേശത്തുള്ള പ്രവാസികളില്‍ നിലവില്‍  94 ശതമാനം പേരും ഗള്‍ഫ്‌ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്.

എണ്ണ മേഖലയിലെ പ്രശ്നങ്ങൾ  കാരണം തകര്‍ന്നുപോയ ഗള്‍ഫിലെ സമ്പദ് വ്യവസ്ഥയില്‍ തൊഴില്‍ മേഖലയിലെ തദ്ദേശീയവല്‍ക്കരണം കൂടി തുടങ്ങിയതോടെ പ്രവാസി ജീവിതം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിന്‍റെ വ്യാപനത്തോടെ സ്ഥിതി വീണ്ടും മൂര്‍ച്ഛിച്ചിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളില്‍ 25 ശതമാനം പേരെങ്കിലും ജില്ലയിലേക്ക് തിരിച്ചുവരാന്‍ രാജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ് കണക്ക്
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് പ്രവാസികള്‍ക്കുള്ളത്.  പ്രതിവര്‍ഷം 75000 കോടിയോളം രൂപ പ്രവാസികളില്‍ നിന്നും കേരളത്തിലെത്തുന്നുണ്ട്.  കേരളത്തില്‍ സമ്പദ്‌ വ്യവസ്ഥയെ ചലനാത്മകമാക്കുന്നതില്‍ ഈ പണത്തിനു വലിയ പങ്കുണ്ട്.  നാം അഭിമാനത്തോടെ പറയുന്ന കേരള മാതൃക സൃഷ്ടിക്കുന്നതില്‍ ഭൂപരിഷ്കരണ - വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കൊപ്പം പ്രവാസികള്‍ കൊണ്ടുവരുന്ന വിദേശ നാണ്യത്തിനും  ഗണ്യമായ സ്ഥാനമുണ്ട്.
ജില്ലയിലേക്ക് തിരിച്ചുവരുന്ന പ്രവാസികളെ  പുനരധിവസിപ്പിക്കുന്നതെങ്ങനെ  എന്നതാണ് നമ്മുടെ ചർച്ചാവിഷയം. പ്രവാസി കേരളീയരില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ് 56ശതമാനം വരുന്ന ഭൂരിപക്ഷം.  ഡ്രൈവര്‍മാര്‍ (12%),  സെയില്‍സ്മാന്‍മാര്‍ (11%) , സംരഭകര്‍ (6%), ഡോക്ടര്‍മാരും നഴ്സുമാരും എന്‍ജിനീയര്‍മാരും ഐ.ടി. പ്രൊഫഷണലുകളുമടക്കമുള്ള പ്രൊഫഷനല്‍ വിഭാഗക്കാര്‍ (15%) എന്നിങ്ങനെയാണ്‌ മറ്റു വിഭാഗങ്ങള്‍. തിരിച്ചുവരുന്നവരുടെ ജോലി തിരിച്ചുള്ള കണക്കുകള്‍ ഇതു വരെയ്ക്കും  ലഭ്യമായിട്ടില്ല. ഇതേ അനുപാതം നിലനില്‍ക്കാനാണ് സാധ്യത.
കോവിഡ്19 ലോകത്തെ മൊത്തത്തില്‍ പ്രതിന്ധിയിലാക്കിയെങ്കിലും കേരളത്തില്‍ അവസരങ്ങളുടെ പുതിയ ജാലകങ്ങള്‍ തുറക്കുവാന്‍ അത് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കാം.  ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള സ്വാഭാവികമായ പ്രതിരോധ ശേഷി നമ്മുടെ സമൂഹത്തിനുണ്ട്. കൊറൊണയുടെ ഈ പരീക്ഷണ  കാലഘട്ടത്തില്‍ അതിജീവനത്തിന്റെ  ഒരുപാട് പാഠങ്ങള്‍ നാം പഠിച്ചു. നല്ല മാതൃകകള്‍ ലോകത്തിനു കാണിച്ചു കൊടുത്തു. അതുകൊണ്ട് തന്നെ ഇനിയുള്ള കാലത്ത് ലോകത്തെ സ്വീകാര്യമായ സ്ഥലങ്ങളിലൊന്നായി (preferred destination)  കേരളം മാറും. കൃഷി,  ഭക്ഷ്യസംസ്കരണം, ടൂറിസം, ആശുപത്രി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെല്ലാം  വന്‍ സാധ്യതകള്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍  നമുക്ക് ഗൗരവമായി ചിന്തിക്കാവുന്നതാണ്.

1.      കേരളത്തില്‍ അടിസ്ഥാന മേഖലയില്‍  ജോലി ചെയ്യാന്‍ പൊതുവേ നമ്മുടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍  വിമുഖരാണ്.  എന്നാല്‍ കഠിനമായ സാഹചര്യങ്ങളില്‍ വിദേശങ്ങളില്‍ പോയി ജോലി ചെയ്യുന്നതിന് അവര്‍ സന്നദ്ധരുമാണ്. 1000 ദിര്‍ഹം പ്രതിമാസ ശമ്പളത്തില്‍ (ശരാശരി 20000 രൂപ) വിദേശ രാജ്യങ്ങളിൽ കണ്‍സ്ട്രക്‌ ഷന്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്.  കേരളത്തില്‍ മാസം 25 ദിവസം ജോലിചെയ്യുന്ന ഏതൊരു കെട്ടിടം പണിക്കാരനും കാര്‍പെന്‍ററിനും പ്ളംബറിനും സാമാന്യം മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തില്‍ ഇത്രയും തുക വേതനമായി ഇവിടെതന്നെ ലഭിക്കും.  കുറഞ്ഞ ശമ്പളത്തിന് ഇത്രയും ത്യാഗം സഹിച്ച് കുടുംബത്തില്‍ നിന്നും അകന്ന് പ്രവാസ ജീവിതം നയിക്കുന്നതിലുള്ള യുക്തി മനസ്സിലാകുന്നില്ല.  അതേ സമയം കേരളത്തിലെ നിര്‍മ്മാണ മേഖല ഇന്ന് അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും  നിലനിന്നുപോകുന്നത്.  ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന  പണത്തിന്‍റെ നാലിരട്ടി തുക കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍  അതിഥി തൊഴിലാളികളുടെ വര്‍ദ്ധിച്ചു വരുന്ന കൊഴിഞ്ഞു പോക്കിന്‍റെ സാഹചര്യത്തില്‍ തിരിച്ചു വരുന്ന പ്രവാസികളില്‍ ഒരു വിഭാഗത്തിന്റെ സേവനം നിര്‍മ്മാണ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനാകും. തിരിച്ചുവരുന്നവര്‍ക്ക് നാട്ടിൽ  തൊഴിൽ  ചെയ്യാൻ മനസ്സുണ്ടാകണമെന്നു മാത്രം. നോർക്കയുടെ സഹായത്തോടെ ജില്ലാ ഭരണകൂടം തിരിച്ചുവരുന്ന പ്രവാസികളുടെ   വൈദഗ്ധ്യത്തെ  അടിസ്ഥാനമാക്കി  തൊഴിൽ  മേഖല തിരിച്ച് ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം. തൊഴിൽ ദാതാക്കൾക്ക് അവരുടെ ആവശ്യകതയനുസരിച്ച് തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കൂടി ഉണ്ടായാൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടവുരുടെ പുനരധിവാസം വലിയ പ്രശ്നമാകാനിടയില്ല..
2) ഗള്‍ഫിലെ തൊഴില്‍ സാധ്യതകള്‍ വിവിധ കാരണങ്ങളാല്‍ പൊതുവേ കുറഞ്ഞുവരികയാണ്. നിലവിലെ പ്രതിസന്ധി ചിലപ്പോള്‍  താല്കാലിക മായിരിക്കാം. പൂർവസ്ഥിതിയിലെത്താന്‍ സമയമെടുത്തുവെന്ന് വരാം. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മലയാളികൾ പുതിയ മേച്ചിൻപുറങ്ങൾ കണ്ടെത്തിയിരുന്നു.  ഇപ്പോൾ യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ   തൊഴില്‍ സാധ്യതകളുടെ പുതിയ മേഖലകള്‍ തുറക്കുകയാണ്.  ഈ രാജ്യങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടാകുന്നില്ലെന്ന് മാത്രമല്ല, 60 വയസ്സു കഴിഞ്ഞവരുടെ  എണ്ണം കൂടിക്കൂടി വരികയുമാണ്. അതേസമയം  തൊഴിലെടുക്കാന്‍ പറ്റുന്ന 15 മുതല്‍ 65 വയസ്സുവരെയുള്ള ജനവിഭാഗങ്ങളുടെ എണ്ണം കുറഞ്ഞും വരുന്നു. International Organization for Migration ( IOM)  ന്റെ കണക്കുകൂട്ടല്‍ പ്രകാരം 6 കോടിയോളം തൊഴിലവസരങ്ങളാണ് ഇതിന്റെ ഫലമായി  പത്തുവര്‍ഷത്തിനകം സൃഷ്ടി ക്കപ്പെടുന്നത്. ജെ.സി.ബി., ട്രക്ക്, ക്രെയിന്‍ ഡ്രൈവര്‍മാര്‍, കുക്ക്, ഷെഫ്, വെയിറ്റേര്‍സ്, ഡയറി / പൗള്‍ട്രി വര്‍ക്കേര്‍സ്, സെക്ര്യൂരിറ്റി സ്റ്റാഫ്, നിര്‍മ്മാണ ത്തൊഴിലാളികള്‍,  ഹോം നേഴ്സ്, ഹോം മേക്കേര്‍സ്, ജീറിയാട്രിക്ക് നഴ്സസ് എന്നീ ജോലികള്‍ക്കാണ് ആവശ്യകത കൂടുതലായും വരാന്‍ പോകുന്നത്.  തിരിച്ചുവരുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകും.  ഈ മേഖലയില്‍  ജോലി ചെയ്തിരുന്നവരാണെങ്കില്‍പ്പോലും ഓരോ രാജ്യങ്ങളിലേക്കും ആവശ്യകതയ്ക്കനുസരിച്ചുള്ള (specific need)  തൊഴില്‍ നൈപുണ്യം വേണം.  ഓരോ തൊഴിലിന്‍റെയും അടിസ്ഥാനത്തില്‍ പരിശീലനത്തിലുള്ള standard curriculum വികസിപ്പിക്കണം. Skill test നടത്തി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ സംവിധാനം സജ്ജീകരിക്കണം.  സാങ്കേതിക പരിശീലനത്തോടൊപ്പം, ഇംഗ്ളീഷ് ഭാഷയും മറ്റു യൂറോപ്യന്‍ ഭാഷകളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക പരിശീലനം, ബന്ധപ്പെട്ട രാജ്യങ്ങളിലെ സംസ്കാരവും നിയമവ്യവസ്ഥയും  സംബന്ധിച്ച അവബോധം, വ്യക്തിത്വ വികസന - ആശയ വിനിമയ പരിശീലനങ്ങള്‍ എന്നിവ ഉറപ്പുവരുത്തണം.  ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന നയത്തിന് വിധേയമായി  ഒരു Advanced Skill up-gradation Centre ജില്ലയില്‍  സ്ഥാപിക്കണം.  ഇത്തരം ഒരു സംരംഭത്തിന്  സ്വകാര്യ മേഖലയുടെ സഹകരണവും തേടാവുന്നതാണ്. തൊഴിൽ -പുനരധിവാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന് ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കാവുന്നതാണ്.
3) നമ്മുടെ നാട്ടില്‍ സംരംഭകത്വ സംസ്കാരം പൊതുവെ കുറവാണ്.  സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കില്‍ ഗള്‍ഫില്‍ പോകുക, ഒന്നും നടന്നില്ലെങ്കില്‍ എന്തെങ്കിലും സംരംഭകത്വത്തെക്കുറിച്ച് ആലോചിക്കുക ഇതാണ് അടുത്തകാലം വരെ കണ്ടിരുന്ന പൊതുവായ രീതി.  മൂലധനം ഉണ്ടായതുകൊണ്ടോ ഉല്‍‌പന്നങ്ങള്‍ക്ക്‌ വിപണി ഉണ്ടായതുകൊണ്ടാ കാര്യമില്ല.  കാഴ്ചപ്പാടുള്ള സംരംഭകര്‍ ഉണ്ടാകണം.  തിരിച്ചുവരുന്നവരില്‍ വിദേശത്ത് നിലവില്‍ സംരംഭം നടത്തുന്നവരും സംരംഭം നടത്താന്‍ ശേഷിയുള്ളവരും കാണും. അത്തരത്തില്‍ സംരംഭങ്ങള്‍ നടത്താന്‍ ശേഷിയുള്ളവരെയും, താല്പര്യമുള്ളവരെയും കണ്ടെത്തി, അവര്‍ക്ക് പരിശീലനവും ഏക ജാലക സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും വിപണന സഹായവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കണം .


4) കൊറോണയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക-ഭക്ഷ്യസംസ്കരണ മേഖലകളുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതിയാണ് “സുഭിക്ഷ കേരളം”.  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ജില്ലയിലെ സാധ്യതകള്‍ പരിഗണിച്ച് പച്ചക്കറി, കൃഷി, മത്സ്യം വളര്‍ത്തല്‍, മുട്ട/ഇറച്ചി കോഴി വളര്‍ത്തല്‍, പശു/പോത്ത്/പന്നി/മുയല്‍വളര്‍ത്തല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് വളരെയധികം  സാധ്യതയുണ്ട്. അതോടൊപ്പം തന്നെ മൂല്യ വര്‍ദ്ധിത ക്ഷീര ഉത്പന്നങ്ങളുടെ ( തൈര്, മോര്, വെണ്ണ, നെയ്യ്, പേഡ, , രസഗുള, ഐസ്ക്രീം, യോഗര്‍ട്ട്, ചീസ്, ചോക്ക്ലേറ്റ്) എന്നിവയുടെ  സംരംഭക സാധ്യതകളും നിലനിൽക്കുന്നുണ്ട്. ജില്ലയെ സംബന്ധിച്ചിടത്തോളം ചക്ക, മാങ്ങ, കശുമാങ്ങ (പറങ്കിമാങ്ങ) , വാഴപ്പഴം തുടങ്ങിയവ വളരെ സുലഭമായി ലഭിക്കുന്ന പഴ വര്‍ഗങ്ങളാണ്. ഇവ ഉപയോഗിച്ചുകൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ബ്രുവറികള്‍  ആരംഭിക്കുന്നതിന് അനുമതി നല്‍കുമെന്ന് ബഹു.വ്യവസായ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സുലഭമായ പഴങ്ങള്‍, പ്രത്യേകിച്ച് പറങ്കി മാങ്ങ ഉപയോഗിച്ചുകൊണ്ടുള്ള  വൈന്‍ ബ്രുവറി യൂണിറ്റുകള്‍ വ്യക്തിഗതമായോ കൂട്ടായോ പ്രവാസി സംരംഭകര്‍ക്ക് ആരംഭിക്കാവുന്നതാണ്‌. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകര്‍ക്ക് കൃഷി/ക്ഷീര/മൃഗസംരക്ഷണ വകുപ്പുകളില്‍ നിന്നും അവയുടെ കീഴിലുള്ള ഏജന്‍സികളില്‍ നിന്നും സാങ്കേതിക-സാമ്പത്തിക- വിപണന  സഹായങ്ങളും ലഭിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാനമായും  ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലവില്‍ നാം ജീവിക്കുന്നത്.  അതുകൊണ്ടു തന്നെ തദ്ദേശീയമായി ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് വിപണി വലിയ വിഷയമാകില്ല.
5) 80 കിലോമീറ്ററോളം കടൽ തീരം, സമൃദ്ധമായ നദികളും വശ്യ സുന്ദരമായ വലിയപറമ്പ് കായലും. പ്രകൃതി രമണീയമായ സ്ഥലങ്ങളാലും ചരിത്ര സ്മാരകങ്ങളാലും സമൃദ്ധമാണ് കാസറഗോഡ് ജില്ല. തെയ്യത്തിന്റെയും  യാക്ഷഗാനത്തിന്റെയും നാടായ  ഈ സപ്ത ഭാഷാ സംഗമ ഭൂമി  വന്‍ കുതിച്ചു ചാട്ടമാണ് ഇക്കഴിഞ്ഞ 4 വര്‍ഷത്തിനകം ടൂറിസം മേഖലയിൽ  കൈവരിച്ചിട്ടുള്ളത്.  ടൂറിസം ഭൂപടത്തില്‍ കാസര്‍ഗോഡ് ആഗോളതലത്തില്‍തന്നെ  ശ്രദ്ധ ആകര്‍ഷിച്ചു.  ജില്ല സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ഏഴിരട്ടിയോളം വര്‍ദ്ധനവുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ബേക്കല്‍ റിസോര്‍ട്സ്  ഡവലപ്പ്മെന്റ് കോര്‍പ്പറെഷന്റെ (BRDC)  ആഭിമുഖ്യത്തില്‍ ടൂറിസം പ്രമോഷന്‍ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ SMILE (Small and Medium Industries Leveraging Experiential Tourism)  പദ്ധതിയാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം.  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സംരംഭങ്ങള്‍ SMILE  പദ്ധതിക്ക് കീഴില്‍ ജില്ലയിലുണ്ട്.  ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ജലവിനോദ കേന്ദ്രങ്ങള്‍, സാഹസിക ടൂറിസം  സംരംഭങ്ങള്‍, ഹോം സ്റ്റേ, ഹോട്ടലുകൾ , ചെറുകിട റിസോര്‍ട്ടുകള്‍, കാറ്ററിങ്, കര കൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ഹൗസ് ബോട്ടുകള്‍, പൈതൃക പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് തുടങ്ങിയ സംരഭങ്ങള്‍ക്ക്  സാധ്യതയുണ്ട്. ടൂറിസം മേഖലയിലെ പ്രവാസി  സംരംഭങ്ങൾക്ക് facilitation agency യായി BRDC യെ ചുമതലപ്പെടുത്താവുന്നതാണ്.

6. സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടൊപ്പം അനിവാര്യമായ ഒരു കാര്യമാണ് മൂലധനം.  മൂലധനം  ആവശ്യമാണെങ്കില്‍ ആയതിന്‍റെ സമാഹരണത്തിന് വായ്പ ലഭ്യമാകുന്ന വിവിധ ഏജന്‍സികള്‍ നാട്ടിലുണ്ട്. വിവിധ വിഭാഗങ്ങള്‍ക്കായി വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പിലാക്കുന്നതും കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്നതുമായ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളും  ധനകാര്യ ബാങ്കുകള്‍ വഴി നടപ്പിലാക്കുന്ന മുദ്ര വായ്പ പദ്ധതിയും കെ.എഫ്.സി വഴി നടപ്പിലാക്കുന്ന വായ്പാ പദ്ധതികളും ഏറെ ആകര്‍ഷകമാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ ലക്‌ഷ്യം വെച്ച് നോര്‍ക്കയുടെ പ്രവാസി പുനരധിവാസ പദ്ധതിയും  (NDPREM) നിലവിലുണ്ട്.  ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും വഴിയാണ്NDPREM പദ്ധതി നടപ്പിലാക്കുന്നത്. മേൽസൂചിപ്പിച്ച മേഖലകളിലൊക്കെ സ്വയം തൊഴിലിനായി ചെറു സംരഭങ്ങൾ ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.  20 ലക്ഷം രൂപവരെയുള്ള വായ്പക്ക് നോര്‍ക്ക വകുപ്പ് 15% മൂലധന സബ്സിഡിയും  ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും  ലഭ്യമാക്കുന്നുണ്ട്.  ഈ പദ്ധതി വളരെ ആകര്‍ഷകമായ രീതിയില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) “Re-turn”  എന്നപേരില്‍ നടപ്പിലാക്കുന്നുണ്ട്.   കേരള ജനസംഖ്യയുടെ 73% പേരും ഉള്‍പ്പെടുന്ന ഒ.ബി.സി /മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന പ്രവാസികൾക്ക്  ഈ പദ്ധതി നല്ല രീതിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. KSBCDC യുടെ പദ്ധതി വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡയറി ഫാം, പൗള്‍ട്രി ഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌ വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്‍റ്, ടാക്സി/പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്കൂള്‍, ഫിറ്റ്നെസ്സ് സെന്‍റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്‍റ് യൂണിറ്റ്, ഫ്ളോര്‍ മില്‍, ഡ്രൈ ക്ളീനിംഗ് സെന്‍റര്‍, ഫോട്ടോസ്റ്റാറ്റ്/ഡി.റ്റി.പി. സെന്‍റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോര്‍, മില്‍മാ ബൂത്ത്, പഴം/പച്ചക്കറി വില്പനശാല, ഐസ്ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്ളിനിക്ക്, വെറ്റിനറി ക്ളിനിക്ക് തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്നതാണ്.   പരമാവധി വായ്പ തുക 20 ലക്ഷം രൂപയാണ്. കേരളത്തിലെ മറ്റു പിന്നോക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെട്ട 18-നും 65-നും മദ്ധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസക്കാരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.  പദ്ധതി അടങ്കലിന്‍റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്.    6 മുതല്‍ 8% വരെ പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.
പദ്ധതി പ്രകരാം 20 ലക്ഷം രൂപ വായ്പയെടുക്കുന്ന വ്യക്തി വായ്പാഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയാണെങ്കില്‍ വായ്പാ തിരിച്ചടവ് കാലാവധിയായ 5 വര്‍ഷത്തിനകം മുതലും പലിശയുമടക്കം മൊത്തം തിരിച്ചടക്കേണ്ടത് കേവലം 18.5 ലക്ഷം രൂപ മാത്രമാണ്. ഇത് മുതലിനെക്കാൾ കുറഞ്ഞ തുകയാണ്.  ഇത്രയും ആകര്‍ഷകമായ രീതിയില്‍ പ്രവാസി പുനരധിവാസ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാത്രമാണ്.

താല്പര്യമുള്ളവര്‍ ആദ്യം നോര്‍ക്കറൂട്ട്സ് വെബ്സൈറ്റില്‍(www.norkaroots.org) രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കാ-റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് കോര്‍പ്പറേഷന്‍ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്. വിശദവിവരങ്ങള്‍ www.ksbcdc.comഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 സാമൂഹ്യവികസന- ഗുണഭോക്തൃ കേന്ദ്രീകൃത   പദ്ധതികൾ മാതൃകാപരമായിനടപ്പിലാക്കിയ പശ്ചാത്തലവും പാരമ്പര്യവും  കാസറഗോഡ് ജില്ലയ്ക്കുണ്ട്. പ്രവാസി പുനരിധിവാസത്തിന് വിവിധ വകുപ്പുകളെയും ഏജെൻസികളേയും തൊഴിലന്വേഷകരെയും സംരഭകരെയും ഏകോപിപ്പിക്കുന്നതിന്  വിവിധ മേഖലകളിലെ പ്രൊഫെഷണലുകൾ ഉൾക്കൊള്ളുന്ന ഒരു പ്രോജക്റ്റ് മോണിറ്ററിങ് സംവിധാനം രൂപപ്പെടുത്തേണ്ടത് സമയ ബന്ധിതമായും മിഷൻ മോഡിലുമുള്ള  പദ്ധതി നിർവ്വാഹണത്തിന്  അനിവാര്യമാണ്. പ്രവാസി പുനരിധിവാസത്തിലും ഒരു കാസറഗോഡ് മാതൃക നമുക്ക് പ്രാവര്‍ത്തികമാക്കാം.

***********************
കെ.ടി. ബാലഭാസ്കരൻ
മാനേജിങ്ങ് ഡയരക്ടർ,
കെ.എസ്. ബി.സി. ഡി.സി.
നോർക്ക മുൻ സി.ഇ.ഒ.യുമാണ് കാസർകോട് ചെറുവത്തൂർ സ്വദേശി

ഒരു രാജസ്ഥാനിയുടെ വോയ്സ് മെസേജ് .............

*കഴിഞ്ഞ ദിവസം പടന്നയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ 7 മാസം ഗർഭിണിയായ സ്ത്രീയുടെ ഭർത്താവിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം മറുപടി അയച്ച വോയ്സ് ക്ലിപ്പിന്റെ മലയാളം പരിഭാഷ *


എന്റെ പേര് മോഹൻലാൽ മീന. എന്റെ സ്വദേശം രാജസ്ഥാനിലെ കരോലിയാണ്. എന്റെ ഭാര്യ സുമൻ മീനയും മകൾ പായലും തൃക്കരിപൂരിനടുത്ത് ലോക്ക് ഡൗണിൽ പെട്ട് ബുദ്ധിമുട്ടുകയായിരുന്നു. എന്റെ ഭാര്യ 7 മാസം ഗർഭിണിയാണ്. ഭാര്യ ഇവിടെ ഒറ്റയ്ക്ക് ആയത് കൊണ്ട് തന്നെ പ്രസവ സമയത്തെ ബുദ്ധിമുട്ട് ഓർത്ത് നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു. നാട്ടിലേക്ക് പോകേണ്ടത് അത്രയ്ക്കും അത്യാവശ്യ ഘട്ടമായിരുന്നു ഞങ്ങൾക്ക്. പക്ഷേ നാട്ടിലേക്ക് പോകാൻ മുന്നിൽ ഒരു വഴിയും ഉണ്ടായിരുന്നില്ല. ( രാജസ്ഥാനിലേക്കുള്ള ആദ്യ ട്രയിനിൽ വേദന അനുഭവപ്പെട്ട  സമയമായതിനാൽ അവർക്ക് പോകാൻ സാധിച്ചിരുന്നില്ല.) ഈ ദുരവസ്ഥയിലാണ് പടന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേഡം ഞങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി ഞങ്ങളെ ആശ്വസിപ്പിച്ചത്. അദ്ദേഹം പഞ്ചായത്ത് വാഹനത്തിൽ എന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടെ കൂട്ടിക്കൊണ്ട് പോവുകയും അവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും സ്വന്തം ചിലവിൽ വാങ്ങി കൊടുക്കുകയും അവരെ യാത്രയാക്കുകയും ചെയ്തു. ഈ ചിലവുകൾക്ക് സർക്കാർ അവർക്ക് പൈസ കൊടുക്കില്ല എന്ന ബോധ്യം എനിക്കുണ്ട്.

പണിയൊന്നും  ഇല്ലാതെ പ്രയാസപ്പെടുന്ന സമയത്താണ് ഞങ്ങളോട് അത്രയും കരുതലോടെ കാര്യങ്ങൾ ചെയ്ത് തന്നത്. അദ്ദേഹം വളരെയധികം പ്രശംസ അർഹിക്കുന്നു. ഈ ലോക്ക് ഡൗണിന്റെ ദുരിത കാലത്ത് അദ്ദേഹത്തിനെ പോലെ ഉള്ളവർ എല്ലായിടത്തും ഉണ്ടാവുകയാണെങ്കിൽ ഞങ്ങളെ പോലുള്ള തൊഴിലാളികൾക്ക് പ്രയാസപ്പെടേണ്ടി വരില്ല.

 ഈ സെക്രട്ടറിയെ പോലെയുള്ളവർ അംഗീകരിക്കപ്പെടണം. ബുദ്ധിമുട്ടുന്ന ജനതയെ സഹായിക്കുന്ന ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ പ്രശംസിക്കാൻ കേരള സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണ്ടമെന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.

സെക്രട്ടറി സാറിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
നന്ദി.

*പരിഭാഷ :*

ഫക്രുദ്ദീൻ റാസി. ടി.കെ. പി
ഡ്രൈവർ
പടന്ന ഗ്രാമ പഞ്ചായത്ത്

ശ്രീ.ജോസഫ് വിരമിച്ചു.

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ.ജോസഫ്.സി.എ.സർവ്വീസിൽ നിന്നു വിരമിച്ചു.

വെളളരിക്കുണ്ട് സ്വദേശിയായ ഇദ്ദേഹം 1999ൽ നീലേശ്വരം ഇറിഗേഷൻ ഓഫീസിൽ ലാസ്കർ തസ്തികയിൽ ആണ് ജോലിയിൽ പ്രവേശിക്കുന്നത്.2001ലാണ് പഞ്ചായത്തിൽ എൽ.ഡി.സി.യായി പനത്തടി ഗ്രാമപഞ്ചായത്തിൽ Join ചെയ്യുന്നത്.തുടർന്ന് യു.ഡി ക്ലാർക്കായി 2006 മുതൽ ബളാൽ, തൃക്കരിപ്പൂർ, കളളാർ, ഓഡിറ്റ് വിഭാഗം എന്നിവിടങ്ങളിൽ ജോലി ചെയ്തു.2013 ൽ കളളാറിൽ അക്കൗണ്ടൻ്റായി. 2015 ൽ HC ആയും 2016ൽ AS ആയും പ്രൊമോഷൻ ലഭിച്ചു. വെസ്റ്റ്എളേരിയിൽ അസി.സെക്രട്ടറിയായിരിക്കേ 2017 മാർച്ചിലാണ് ഈസ്റ്റ് എളേരിയിൽ അസി.സെക്രട്ടറിയായി എത്തുന്നത്

സ്തുത്യർഹമായ സേവന കാലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.
ഭാര്യ: സിൽവി മാത്യു
മക്കൾ: ആൻ്റണി ജോസഫ്, റോസ് മരിയ ജോസഫ്.

പി. മധുസൂദനന് യാത്രയയപ്പ് .

കള്ളാർ ഗ്രാമപഞ്ചായത്ത് എൽ.ഡി.ക്ലാർക്ക് പി.മധുസൂദനൻ വിരമിച്ചു.28 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷമാണ് 31.05.2020 ന് അദ്ദേഹം വിരമിക്കുന്നത്.

1992ൽ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലാണ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.തുടർന്ന് അവിഭക്ത പനത്തടി ഗ്രാമപഞ്ചായത്തിലും പ്രവർത്തിച്ചു. പിന്നീട് 2000 ൽ വിഭജിക്കപ്പെട്ടപ്പോഴും പനത്തടിയുടെ ഭാഗമായി.കള്ളാർ, ബളാൽ ഗ്രാമപഞ്ചായത്തുകളിലും ജോലി നിർവ്വഹിച്ചു.

കള്ളാർ പുതിയ ഗ്രാമ പഞ്ചായത്തായി രൂപം കൊണ്ടപ്പോൾ വിഭജനത്തെ തുടർന്നുള്ള ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിൻ്റെ സേവനം സ്തുത്യർഹമായിരുന്നു. പിന്നീട് കളളാർ ഗ്രാമപഞ്ചായത്തിൽ തന്നെ എൽ.ഡി.ക്ലാർക്കായതിനു ശേഷം തുടർച്ചയായി മൂന്നു വർഷം 100 % നികുതി പിരിവു നേട്ടം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

വിരമിക്കൽ അടുത്തപ്പോഴും അർഹമായ അവധിപോലുമെടുക്കാതെ പഞ്ചായത്തിലെ കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു അവസാന സേവന ദിവസം വരെ.

കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഭാര്യ: പത്മാവതി,മകൻ: ധനേഷ്
ബളാൽ ഗ്രാമപഞ്ചായത്തിലെ അത്തിക്കടവാണ് സ്വദേശം

വത്സലേച്ചി വിരമിച്ചു.


ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ ഫുൾടൈം സ്വീപ്പർ വത്സല.പി സർവീസിൽനിന്നു വിരമിച്ചു.കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലെ തെക്കേമണക്കാട്ടാണ് സ്വദേശം.അച്ഛൻ മാധവൻ നമ്പൂതിരി അമ്മ ദേവകി അന്തർജ്ജനം.2001 ൽ നീലേശ്വരം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ബാലവാടിയിൽ പാർട്ട് ടൈം സ്വീപ്പർ ആയാണ് സേവനത്തിൽ പ്രവേശിച്ചത്.അന്ന് കാസർകോട് ജില്ലയിലെ ഏക സർക്കാർ അംഗീകൃത പാർട്ട് ടൈം തസ്തികയായിരുന്നു നീലേശ്വരത്തെ ബാലവാടിയിലേത്.2008 ആഗസ്ത് 8 ന് (08-08-2008) ആണ് ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ എഫ്.ടി.എസ് ആയി പ്രൊമോഷനായി ജോലിയിൽ പ്രവേശിക്കുന്നത്.

19 വർഷ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീമതി.വത്സല.പി ക്ക് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, ജീവനക്കാർ എന്നിവർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.പ്രസിഡണ്ട് ശ്രീ.മാധവൻ മണിയറ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി കെ.പ്രഭാകരൻ,വൈസ് പ്രസിഡണ്ട് സി.വി.പ്രമീള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Sunday, May 31, 2020

COVID 19 UPDATE (08-06-2020)



NUMBER OF COVID 19 CASES  UNDER TREATMENT -  109

NUMBER OF POSITIVE RESULTS LAST DAY - 08

HOT SPOTS : 

PAIVALIKE,MANGALPADY,KALLAR,VORKADY,MEENJA,MADHUR,UDUMA,MANJESHWAR,KASARAGOD MUNICIPALITY,KODOM BELUR.PILICODE,KUMBLA,BADIADKA,CHERUVATHUR,PADANNA,EAST ELERY.

KUMBLA - 17

PAIVALIKE 06

MANGALPADY 15

KASARAGOD MUNICIPALITY  09

MADHUR 05

VORKADY 02

KODOM  BELUR 01

CHEMNAD 03

CHENGALA 03

UDUMA 04

MEENJA 05

MADIKAI 02

AJANUR 03

BADIADKA 04

MOGRAL PUTHUR 01

PULLUR PERIA 05

PUTHIGE 03

MULIYAR 01

KUMBADAJE 03

PALLIKKARE 01

PADANNA 04

CHERUVATHUR 04

KANHANGAD MUNICIPALITY 02

NEELESHWAR MUNICIPALITY 05



സേവന നിവൃത്തരാകുന്നവക്ക് ആശംസകൾ

JOSEPH C A
ASSISTANT SECRETARY
ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് എടുത്തെറിയപ്പെട്ട ആധുനിക സാഹചര്യത്തിൽ അതിജീവനവും സഹജീവനവുമാണ് ഏറ്റവും സുപ്രധാന വിഷയങ്ങൾ.കോവിഡ് 19 എന്ന വൈറസ് വിതച്ച മഹാമാരി ലോക ചലനം തന്നെ നിയന്ത്രിക്കുകയാണിന്ന്.പോരാട്ടത്തി ലാണിന്ന്മനുഷ്യ ജനത.പ്രതിരോധത്തിലും അതിജീവന യത്നത്തിലും ലോകത്തിനു മാതൃക തീർക്കുകയാണ് നമ്മുടെ കൊച്ചു കേരളം.കേരളത്തിനൊരു പുതു രീതി ശാസ്ത്രം തീർത്തിരിക്കുകയാണ് ഈ കാസർകോട് ജില്ല.പോരാട്ടത്തിന്റെ ആ പുതു മാതൃകയുടെ പോരാളികളാണു നമ്മൾ പഞ്ചായത്തുകാർ. രാപ്പകൽ വിശ്രമമില്ലാതെ പ്രതിഷേധങ്ങളില്ലാതെ സ്വജീവനേക്കാൾ സമൂഹത്തിന്റെ സുരക്ഷയും  കരുതലുമാണ് ഈ കാലഘട്ടം ഏൽപ്പിച്ച ദൗത്യമെന്ന് മനസ്സിൽ ആവർത്തിച്ച് .....മുന്നോട്ടു നീങ്ങുന്ന കാവലാളുകൾ.....
VATSALA P
FTS
അഭിമാനമാണ് നിങ്ങളെല്ലാവരും.....വകുപ്പിനും പൊതു സമൂഹത്തിനും സർക്കാരിനും ...ഈ പോരാളികളിൽ മൂന്നു പേർ ഇന്നു സേവനത്തിൽ നിന്നു വിരമിക്കുന്നു....വലിയ യാത്രയയപ്പ് യോഗങ്ങൾ ഈ കോവിഡ് കാലത്ത് സാധിക്കില്ല എന്നതിൽ പ്രയാസമുണ്ട്.പക്ഷെ ലോകം ആവശ്യപ്പെട്ട ഏറ്റവും സുപ്രധാനമായ ദൗത്യം നിറവേറ്റിയുള്ള ഈ വിരമിക്കൽ വീരോചിതമാണ്. അഭിമാനിക്കണമതിൽ .......നിങ്ങളുടെ വിലപ്പെട്ട സേവനം വകുപ്പിനു എന്നും മുതൽക്കൂട്ടായുണ്ടാകും ഇനിയും വിശ്രമമില്ലാതെ സമൂഹത്തിനു വേണ്ടി സേവന സന്നദ്ധരാകണമെന്നഭ്യർത്ഥിക്കുന്നു സന്തോഷവും സമാധാനവും നന്മയും നിറഞ്ഞ ഒരു റിട്ടയർമെന്റ് ജീവിതംആശംസിക്കുകയാണ്..

P MADHU SOODHANAN CLERK

എല്ലാവിധ സ്നേഹാശംസകളും അർപ്പിക്കുന്നു.

കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

Thursday, May 28, 2020

പഞ്ചായത്ത് ഡയറി -ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

ദേവദാസ്
സെക്രട്ടറി

അതിജീവനത്തിന്റെ    നാള്‍വഴികള്‍   - 

        2019-2020 സാമ്പത്തിക വര്‍ഷത്തി അവസാന നാളുകളിലാണ് ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ് എന്ന മഹാമാരിയുടെ  ഒരു തീപ്പൊരി ചൈന എന്ന
മഹാരാജ്യത്തിലെ വുഹാന്‍ സിറ്റിയില്‍ നിന്നും പാറി വന്ന്
പ്രദീഷ്
ഹെഡ് ക്ലാർക്ക്
കേരളത്തിലെത്തിയത്. വിദ്യകൊണ്ടും സാമ്പത്ത്കൊണ്ടും പ്രൗഡികൊണ്ടും
അഹങ്കരിക്കുന്ന മനുഷ്യന്‍ വൈറസുകള്‍ക്ക് മുന്‍പില്‍ പുല്ലുപോലെ സ്വയം
കത്തിയമരുന്ന കാഴ്ചയാണ് ലോകത്ത് പിന്നീട് കണ്ടുകൊണ്ടിരിക്കുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളവും കേരളത്തില്‍ തന്നെ രണ്ടാം
ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് (39) മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ കാട്ടികൊടുത്തപ്പോള്‍ മുഴുവന്‍ സമയങ്ങളിലും ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും, പോലീസിനോടും കൂടെ അതിന്റെ ഭാഗമാക്കാന്‍ പറ്റിയതില്‍ ഞങ്ങള്‍ക്കും അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.

        കോവിഡ് 19 ന്റെ ഒന്നാം ഘട്ടത്തല്‍ ഒരു കേസുകളും രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ച
ഗ്രാമ പഞ്ചായത്താണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. ഇതിന് പ്രാധാന
കാരണങ്ങളില്‍ ഒന്ന് 23 വാര്‍ഡുകളുള്ള ഈ ഗ്രാമ പഞ്ചായത്തില്‍ 60000
ത്തില്‍ കൂടുതള്‍ ജനസംഖ്യയുള്ളതിനാല്‍ ഏകദേശം 6000 ത്തിലധികം
പ്രവാസികളുമുണ്ട്. കൂടാതെ ഇതില്‍ കോവിഡ് ബാധിച്ച രാജ്യങ്ങളായ ചൈന,
യു.എ.ഇ, ഖത്തര്‍, യു.കെ എന്ന വേണ്ട പല അറബ് രാഷ്ട്രങ്ങളിലും ജോലി
ആവശ്യാര്‍ത്ഥം പോയ പഞ്ചായത്തിലെ ഒരുപാട് ജനങ്ങളുമുണ്ട്.


        2020 മാര്‍ച്ച് മാസം 16 നാണ് ആദ്യമായ് കോവിഡ് പോസിറ്റീവ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഏപ്രില്‍ 27 വരെ പല ദിവസങ്ങളിലായ് 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020
ഏപ്രില്‍ മാസം 1-ാം തീയതിയാണ് (6).

        2020 മാര്‍ച്ച് മാസം 21 ന് രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍
പരിമിതികള്‍ക്കിടയിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നികുതി പിരിവിന്റെ 77 ശതമാനവും (ആകെ 40.63+89.42 = 130.05, 25.34+70.53+4.65 = 100.51)
പദ്ധതി 70 ശതമാനവും പൂര്‍ത്തീകരിക്കാന്‍ നമുക്കായിട്ടുണ്ട്.


        തുടര്‍ന്നുള്ള ദിനങ്ങളില്‍ സമൂഹവ്യാപനം ഒഴിവാക്കുന്നതിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന അഗതികള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റാത്തവരും, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഊര്‍ജ്ജിതമാക്കി, അതുവഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടി ആരംഭിച്ചു. ആദ്യദിനങ്ങളില്‍ 400 ല്‍ പരം ഭക്ഷണം നല്‍കിയിരുന്നുവെങ്കിലും ആയത് നിയന്ത്രിച്ച്അര്‍ഹരായവരില്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റുന്ന 850 തോളം
അതിഥി തൊഴിലാളികല്‍ക്കള്‍ക്കായി  6100 കിലോ അരി സെക്രട്ടറിയും,
ഹെഡ്ക്ലാര്‍ക്കും മുള്‍പ്പടെയുള്ള ജീവനക്കാര്‍ ലോഡ് ചെയ്ത് അവരുവരുടെ
കേന്ദ്രങ്ങളില്‍ ചെന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി
നല്‍കുകയും കൂടാതെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ അവര്‍ക്കുള്ള പരിപ്പ്, എണ്ണ, ഉള്ളി, പയര്‍ എന്നിവ ഉള്‍പ്പെടെയുള്ള പലവ്യഞ്ജനസാധനങ്ങള്‍ നല്‍കുന്നതിന് നമുക്ക് സാധിച്ചു.

        കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഇതുവരെയായി 10700 ഓളം ഭക്ഷണം
അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിലേക്കാവശ്യമായ കുടുംബശ്രീ
പ്രവര്‍ത്തകര്‍, സന്നദ്ധ ,സംഘടനകള്‍, വ്യാപാരികള്‍, ആരാധാനാലയങ്ങള്‍
എന്നിവരുടെ സഹകരണത്തോടെ ഏകദേശം 800 കിലോ അരിയും 10 ക്വിന്റലോളം പച്ചക്കറികളും, ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിലേക്ക് 70600/- രൂപയും സമാഹരിക്കുന്നതിന് സാധിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ
പ്രവര്‍ത്തവര്‍ എന്നിവര്‍ക്ക് മാസ്കും സാനിറ്റൈസര്‍ എന്നിവ നല്‍കുകയും
പോസിറ്റീവ് ആയ രോഗികളുടെ വീട്ടില്‍ അണുനശീകരണത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രാധാനപ്പെട്ട പ്രദേശങ്ങളില്‍ ഫയര്‍ സര്‍വ്വീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും അണുനശീകരണം നടത്തിയിട്ടുണ്ട്.


        ലോക്ഡൗണ്‍ ആരംഭിച്ച്  55 ദിവസം കഴിയുമ്പോള്‍ പിന്നിട്ട പാതകളില്‍
സന്തോഷത്തിന്റെയും വേദനാജനകവുമായ ഒരുപാട് കാഴ്ചകള്‍ കാണേണ്ടിവന്നു.

നിര്‍ദ്ദനരായ ഒരു രോഗിക്ക് മരുന്ന് ലഭ്യമല്ലാത്തപ്പോള്‍  മംഗാപുരത്ത്
നിന്നും മരുന്ന് എത്തിച്ച് നല്‍കി പണം നല്‍കാന്‍ വിഷമിച്ച അവസ്ഥയില്‍
മുഴുവന്‍ മരുന്നു വേണ്ട 1000 രൂപയേ ഉള്ളു എന്ന് പറഞ്ഞപ്പോള്‍  3500
രൂപയുടെ മരുന്ന് ചിലവ് ഞങ്ങള്‍ വഹിച്ച് അവര്‍ക്ക് സൗജന്യമായി നല്‍കിയതും,ഹൃദയ സംബന്ധമായ അസുഖമുള്ള 4 വയസ്സുകാരനെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് ആബുലന്‍സ് സൗകര്യം ചെയ്തു കൊടുക്കുകയും 3500/- രൂപ നല്‍കിയതും, കിഡ്നി രോഗിയെ ആശുപത്രിലെത്തിക്കുകയും ധനസഹായം നല്‍കുകയും
ചെയ്തതു, മാനസിക അസ്വാസ്ത്യമുള്ള രോഗിയെ കോഴിക്കോട് എത്തിച്ചതും,
നിര്‍ദ്ദനയായ ദലിത് യുവതിയുടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് 5000/- രൂപ നല്‍കിയതും, മംഗലാപുരത്ത് നിന്നും ബാംഗ്ലൂരില്‍ നിന്നും നിരവധി രോഗികള്‍ക്ക് മരുന്നെത്തിട്ട് നല്‍കിയതും
ഇതില്‍ ചിലത് മാത്രം (ഇതിലൊന്നും തനത് ഫണ്ട് ചിലവാക്കിയിട്ടില്ല). ഭക്ഷണ
സാധനങ്ങള്‍ ഒന്നും ഇല്ല പട്ടിണിയിലാണെന്ന് പറഞ്ഞപ്പോള്‍ അരി നല്‍കാന്‍
പോയി അടുക്കളയിലെ ചോറ്റുപാത്രത്തില്‍ തലേദിവസത്തെ ചോറ് പറ്റിപ്പിടിച്ചത് കണ്ടപ്പോള്‍ വിഷമം തോന്നി. അരിയോടൊപ്പം പല വ്യഞ്ജനങ്ങള്‍ വാങ്ങുന്നതിന് പണം നല്‍കിയതും, പൊയിനാച്ചി എന്ന സ്ഥലത്തുള്ള രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിലെ ഒരു അന്തേവാസി തലേ ദിവസം ചക്കമുറിച്ച് തിന്നാണ് നോമ്പ്തുറന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ അന്ന് തന്നെ അവര്‍ക്കും ആ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കിറ്റുകള്‍ നല്‍കാന്‍ സാധിച്ചതും ഇതില്‍ ചിലത് മാത്രമാണ്. പാവപ്പെട്ട പല കുടുംബങ്ങളും ഇവിടെ BPL ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും  APL ല്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന്  മനസ്സിലായി അന്ന് തന്നെ ഈ കാര്യങ്ങള്‍ ബഹു: കാസറഗോഡ് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സാധിച്ചിട്ടുണ്ട്.


        പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍, ആരോഗ്യ
പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം, പ്രസിഡന്റ്,
വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നുവേണ്ട
മുഴുവന്‍ ഭരണ സമിതി അംഗങ്ങളും അകമഴിഞ്ഞ പിന്തുണയായ് കൂടെയുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു പാട് പേരുകള്‍ ഉണ്ടെങ്കിലും അച്ചേരി വാര്‍ഡിലെ കൃഷ്ണന്‍ മെമ്പറും, കളനാട് വാര്‍ഡിലെ അബ്ദുള്‍ റഹിമാന്‍ മെമ്പര്‍ എന്നിവരെ പറയാതെ വയ്യ.

        പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്ത കളനാട് വാര്‍ഡ് (15) ല്‍ സംസ്ഥാന പാത ഒഴികെ മറ്റെല്ലാ റോഡുകളും
പൂര്‍ണ്ണമായും അടച്ചപ്പോള്‍ തലച്ചുമടായ് ഗ്യാസ് കുറ്റിയും
പലവ്യജ്ഞനങ്ങളും വീടുകളിലേക്ക് പല ദിവസങ്ങളിലായ് എത്തിക്കുന്ന രംഗം ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൂടാതെ 15, 16 വാര്‍ഡുകളിലെ 280 ല്‍ പരം
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായ് ഭക്ഷണത്തിനായ് പഞ്ചായത്ത് രണ്ട്
തവണകളിലായ് 1750 കിലോ അരി നല്‍കിയപ്പോള്‍ അവര്‍ക്കുള്ള പല
വ്യജ്ഞനസാധനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ വാങ്ങി റേഷന്‍
സംമ്പ്രദായത്തില്‍ യൂണിറ്റ് കണക്കാക്കി നല്‍കുന്നതിനും ഈ രണ്ട്
മെമ്പര്‍മാരും ഒരു പാട് പരിശ്രമിച്ചിട്ടുണ്ട്.

        ഏതായാലും രണ്ടാംഘട്ടത്തിലെ അവസാന രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കാസറഗോഡ് ജില്ല ഗ്രീന്‍ സോണിലായ് - ഒരു ദിവസത്തിനുള്ളില്‍ വീണ്ടും മൂന്നാംഘട്ടത്തില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരികയാണ്.



മെയ് 18 വരെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ ഒരു പോസിറ്റീവ് കേസുകളും
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 105 പേര്‍ അന്യ സംസ്ഥാനങ്ങളില്‍
നിന്നും 14 പേര്‍ വിദേശത്ത് നിന്നും ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്.
ഏകദേശം 2000 ത്തില്‍ പരം പേര്‍ നാട്ടിലെത്തുമെന്ന് പ്രതീക്ഷീക്കുന്നു.
ഇത് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും ഈ അതിജീവനങ്ങളില്‍
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, സന്നദ്ധ സംഘടകള്‍
എന്നിവര്‍ക്കൊപ്പം - മുന്‍പന്തിയില്‍ ഞങ്ങളുമുണ്ടാകും.

Saturday, May 23, 2020

COVID 19 UPDATE (29/05/2020)



NUMBER OF COVID 19 CASES  UNDER TREATMENT -  82

NUMBER OF POSITIVE RESULTS LAST DAY - 10

HOT SPOTS : PAIVALIKE,MANGALPADY,KALLAR,VORKADY,MEENJA,MADHUR,UDUMA,MANJESHWAR,KASARAGOD MUNICIPALITY,KODOM BELUR.PILICODE,KUMBLA,BADIADKA

KUMBLA - 17

PAIVALIKE 11

MANGALPADY 13

KASARAGOD MUNICIPALITY  08

MADHUR 06

VORKADY 03

KODOM  BELUR 02

CHEMNAD 03

CHENGALA 02

UDUMA 03

MEENJA 02

MADIKAI 02

AJANUR 01

BADIADKA 01

MOGRAL PUTHUR 01

PULLUR PERIA 01

THRIKKARIPUR 01

PUTHIGE 01

MULIYAR 01

KUMBADAJE 01

MANJESHWAR 01

KUTTIKKOL 01

PILICODE O1

BADADIKA Ol


NUMBER OF PERSONS ON HOME ISOLATION - 2901

NUMBER -  COMPLETED HOME ISOLATION - 20702

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 226

ഈദ് മുബാറക്


ഒരു മാസത്തെ റംസാൻ - പുണ്യ വ്രതം കഴിഞ്ഞ് ശവ്വാൽ മാസത്തെ ഈദ് ദിനത്തിൽ ചെറിയ പെരുന്നാൾ എത്തുകയാണ്. അനുഗ്രഹത്തിൻ്റെ ആശംസകളാണ് ഈദ് മുബാറക് നൽകുന്നത്.

സ്നേഹത്തിൻ്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും സന്തോഷത്തിൻ്റെയും അഭിവൃദ്ധിയുടെയുമെല്ലാം സന്ദേശങ്ങൾ പങ്കുവെക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ ......

ഈസ്റ്റർ ,വിഷു പോലെ ഈ വർഷം പെരുന്നാളും കടന്നു പോകുന്നത് പുതിയൊരു ദശാസന്ധിയിലൂടെയാണ്. കോവിഡ് 19 മഹാമാരി ലോകത്ത് പ്രതിസന്ധികൾ തീർത്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആഘോഷങ്ങൾ വീടുകളിലൊതുക്കി സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടു പോകാൻ നാം ബാദ്ധ്യസ്ഥരാണ്. ആഘോഷങ്ങളേക്കാളേറെ അവ നൽകുന്ന മഹദ് സന്ദേശങ്ങൾ ഏറ്റെടുക്കലാണ് ഇപ്പോൾ നമ്മുടെ ദൗത്യം. കാലഘട്ടം ആവശ്യപ്പെടുന്നതും അതാണ്. കാരുണ്യവും അനുകമ്പയും സഹജീവി സ്നേഹവും ഏറ്റവും മഹത്തരവും പ്രസക്തവുമാകുന്ന കാലമാണിത്. ഈ അതിജീവന-സഹജീവന ഘട്ടത്തിൽ ഈ സന്ദേശങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാക്കാൻ കൂടുതൽ പ്രചോദനമേകട്ടെ .....

നമ്മുടെ ജില്ല രൂപം കൊണ്ട ദിനം കൂടിയാണിന്ന്.1984 മെയ് 24നാണു സംസ്ഥാനത്തെ പതിനാലാമത് ജില്ലയായി കാസർകോട് പിറവിയെടുക്കുന്നത്.ഏറെ ബാലാരിഷ്ടതകളും പ്രതിസന്ധികളും പിന്നോക്കാവസ്ഥകളും തരണം ചെയ്ത് ജില്ല വികസനത്തിൻ്റെ പുതിയ പാതയിലാണിന്ന്. അധികാര വികേന്ദ്രീകരണത്തിൻ്റെ പിൻബലത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെതായ കയ്യൊപ്പ് വികസന ചരിത്രത്തിൽ പതിപ്പിച്ചിട്ടുമുണ്ട്. കാൽ നൂറ്റാണ്ട് പിന്നിടുന്ന വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വികസനത്തിൻ്റെ വഴിത്താരയിൽ സുപ്രധാന നാഴികക്കല്ലാണ് 'ജനകീയാസൂത്രണത്തിനു മുമ്പും ശേഷവും എന്ന രീതിയിൽ ജില്ലയുടെ വികസനത്തിനും രണ്ടു തലങ്ങളുണ്ട്.

ഇന്ന് കോവിഡ് 19 പ്രതിരോധ ഘട്ടത്തിലും മറ്റൊരു പ്രതിരോധ അതിജീവന സ്വാശ്രയ മാതൃകയാണു നമ്മുടെ ഗ്രാമങ്ങൾ മുന്നോട്ടു വെക്കുന്നത്. ഏതു ദുരന്തങ്ങളെയും നേരിടാൻ സുസജ്ജരാണ് നമ്മളിന്ന് 'വിശ്രമമില്ലാതെ പോരാട്ടത്തിലാണ്: സുരക്ഷയുടെയും കരുതലിൻ്റെയും വക്താക്കളാണ് തദ്ദേശ സ്ഥാപനങ്ങൾ  'ജില്ല ' രൂപീകരണത്തിൻ്റെ 36 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവനത്തിൻ്റെയും പുനർനിർമ്മിതിയുടെയും അടിത്തറയൊരുക്കുകയാണ് താഴെത്തട്ടിലെ പ്രാദേശിക സർക്കാരുകൾ'

കോവിഡാനന്തര കാസർകോടിൻ്റെ ഉജ്ജീവനത്തിനായി " സുഭിക്ഷ കേരളം" പദ്ധതിയെ അത്തരത്തിൽ ഏറ്റെടുത്തിരിക്കുകയാണ് നാമിപ്പോൾ ..... ഓരോ ഗ്രാമവും ഉണരട്ടെ: മനസ്സും മണ്ണും ഒരുങ്ങട്ടെ: അതിജീവനത്തിനും പുനർനിർമ്മിതിക്കും ഓരോരുത്തരും സ്വയം സന്നദ്ധരാവുക....

റീ ബിൽഡ് കാസർകോട് ........ അതാകട്ടെ ഇന്നത്തെ സന്ദേശം .....

പെരുന്നാളിൻ്റെയും, പിറന്നാളിൻ്റെയും ഈ സുദിനത്തിൽ ആശംസകൾക്കൊപ്പം നവകാസർകോടിനായി കർമ്മരംഗത്ത് കൂടുതൽ ഊർജ്ജ്വസ്വലമായി മുന്നിട്ടിറങ്ങാൻ തയ്യാറാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈദ് മുബാറക്
           (ഒപ്പ്)
റെജികുമാർ കെ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

Friday, May 22, 2020

COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  26

NUMBER OF POSITIVE RESULTS LAST DAY - 07

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

KUMBLA - 09

PAIVALIKE 07

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01

CHENGALA 01

THRIKKARIPUR 01

PUTHIGE 01

MULIYAR 01


NUMBER OF PERSONS ON HOME ISOLATION - 2847

NUMBER -  COMPLETED HOME ISOLATION - 20031

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 317


ആഗോള താപനം

ഭുമിയ്ക്കു ചുറ്റുമുള്ള ആവരണം ജീവൻ്റെ നിലനിൽപ്പിന് അനിവാര്യമായ ചൂട് പ്രദാനം ചെയ്യുന്നു എന്നത് തർക്ക വിഷയമല്ല.ഈ ആവരണത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഭൂമിയിൽ ജീവന് നിലനിൽപ്പില്ല. ഈ ചൂട് ക്രമാതീതമായ വർദ്ധിക്കുന്നതും അപകടമാണ്.

സൂര്യ രശ്മികൾ ഭൌമോപരിതലത്തിൽ പതിച്ച് തിരിച്ച് അന്തരീക്ഷത്തിലെത്തുമ്പോൾ ചൂടിനെ ബഹിരാകാശത്തേയ്ക്ക് കടത്തിവിടുന്നതിന് പകരം അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡും മറ്റ് കാർബണിക സംയുക്തങ്ങളും താപത്തെ കടത്തിവിടാതെ തിരിച്ച് ഭൂമിയിലേയ്ക്ക് തിരിച്ചു വിടുന്നു.ഇത് ഭുമിയുടെ ചൂട് വർദ്ധിക്കാൻ കാരണമാക്കുന്നു.ഈ കാർബണിക സംയുക്തങ്ങൾ ഹരിത ഗൃഹവാതകങ്ങളെന്നും ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവം അല്ലെങ്കിൽ GREEN HOUSE EFFECT എന്നു പറയുന്നു.


ഇവിടെ കാർബൺ ഡയോക്സൈഡും പല കാർബണിക സംയുക്തങ്ങളുമാണ് ഈ പ്രതിഭാസത്തിന് കാരണം.അന്തരീക്ഷത്തിൽ ഇവയുടെ ഉയർന്ന സാന്നിദ്ധ്യത്തിന് കാരണം മനുഷ്യൻ്റെ തെറ്റായ ചില പ്രവർത്തനങ്ങളാണ്.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെയാണ് ക്രമാനുഗതമായ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടത് എന്നത് ആധുനിക വത്കരണവും വ്യവസായ വത്കരണവും വർദ്ധിച്ച പ്രകൃതി ചൂഷണവുമൊക്കെ ഇതിന് കാരണമാണെന്ന് അനുമാനിക്കാം.

വൃക്ഷങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് കാർബൺഡയോക്സൈഡിൻ്റെ ആഗിരണത്തിലുണ്ടായ വ്യതിയനത്തിന് കാരണമായി.കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളി മനുഷ്യന് ശ്വസിക്കാൻ ശുദ്ധവായു ഒരുക്കുന്ന വൃക്ഷങ്ങളുടെ അമിത ചൂഷണം വിനയാകുന്നതിങ്ങനെയാണ്.

വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗത്തിലൂടെ ഇന്ധനങ്ങളുടെ ഉപഭോഗം വർദ്ധിച്ച കർബൺ പ്രസരണത്തിന് കാരണമാകുന്നു.എല്ലാ പരമ്പരാഗത ഊർജ്ജ ഉത്പാദന പ്രക്രിയകളുടെയും പരിണിതഫലം ഇതു തന്നെയാണ്.

ഇങ്ങനെ ഭൂമിയുടെ താപനില ഉയരുന്നതിലൂടെ പ്രകൃതിയിൽ പലതരം മാറ്റങ്ങൾക്കു കാരണമാകുകയും അത് ദീർഘ കാലത്തിൽ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 

Thursday, May 21, 2020

COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  19

NUMBER OF POSITIVE RESULTS LAST DAY - 01

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01

CHENGALA 01


NUMBER OF PERSONS ON HOME ISOLATION - 2831

NUMBER -  COMPLETED HOME ISOLATION - 19706

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 257


സുഭിക്ഷ കേരളം പദ്ധതി - ഒരെത്തിനോട്ടം


കോവിഡ് 19 മാഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തിക വളർച്ചയുടെ പാതയിൽ തിരികെ കൊണ്ടുവരുന്നതിനും കാർഷിക അനുബന്ധ മേഖലയിൽ ഭക്ഷ്യോത്പാദനത്തിനുള്ള സുഭിക്ഷ കേരളം പദ്ധതി ക്യാമ്പയിൻ മാതൃകയിൽ നടപ്പിലാക്കാൻ തീരുമാനിച്ചുകാര്യം ഏവരും അറിഞ്ഞു കാണുമല്ലോ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

കൂടുതൽപേരും ഉപഭോക്താക്കളാകുകയും ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്യ  സംസ്ഥാനങ്ങളിലെ പച്ചക്കറികളെയും ഭക്ഷ്യധാന്യങ്ങളെയും നമുക്ക് ആശ്രയിക്കേണ്ടിവരുന്നത്.സുരക്ഷിത ഭക്ഷണത്തിൻ്റെ ആവശ്യകതയിൽ നാമോരോരുത്തരും ആശങ്കാകുലരാണെങ്കിലും അറിഞ്ഞോ അറിയാതെയോ നാം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ നിർബന്ധിതരാകുകയാണ്.ഇത് കടുത്ത ആരോഗ്യപ്രശ്നത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാത്രമല്ല രോഗാതുരമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്.രാസവളങ്ങളുടെ ഉപയോഗം ക്രമമായി കുറച്ചു കൊണ്ട് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കോവിഡ് മഹാമരി നമ്മുടെ കണ്ണ് തുറപ്പിക്കുകയാണ്.വളരെക്കാലമായി നാം പ്രാവർത്തികമാക്കാനാഗ്രഹിക്കുന്നതും എന്നാൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഭക്ഷ്യസുരക്ഷയിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇതിലും സമർപ്പകമായ സമയം  വേറേഉണ്ടാകില്ല.

ഉത്പാദനം കർഷകരെന്ന വളരെ ന്യൂനപക്ഷങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ യുവാക്കൾ തൊഴിൽ രഹിതർ,വിദേശങ്ങളിൽ നിന്ന് തിരികെ വന്നവർ തൊഴിൽ നഷ്ടപ്പെട്ടവർ വിശ്രമ ജീവിതം നയിക്കുന്നവർ എന്നു വേണ്ട ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും ഈ വിപ്ലവകാരമായ മുന്നേറ്റത്തിൽ പങ്കാളിയാകണമെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സർക്കാർ ഉത്തരവിൻ്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു.ഉത്തരവിൻ്റെ വിശദമായ വായന കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.click here to read

കൃഷി വകുപ്പിൻ്റെ അഭിമുഖ്യത്തിനാണ് സുഭിക്ഷം പദ്ധിത നടപ്പിലാക്കുന്നത്.

പരമ്പരാഗത കൃഷിവിജ്ഞാനം ഉൾക്കൊണ്ട് നവീന കൃഷിരീതി വളരെ ലളിതമായി ഉദ്ദേശിക്കുന്നവരിലേയ്ക്ക് എത്തിച്ചുകൊടുക്കും.


തരിശുഭൂമി, നിലം, പുരയിടം,വീട്ടുവളപ്പ്,ടെറസ്അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തും.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവിധ വകുപ്പ് , ഏജൻസി, എന്നിവയുടെ പ്രവൃത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ പദ്ധതിയായി നടപ്പിലാക്കും.

പുരയിട കൃഷി, ഇടവിളകൃഷി,വീട്ടുവളപ്പിലെ കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കും.

സ്ഥല പരിമിതിയുള്ളവർക്കായി  അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്, തുടങ്ങിയ ആധുനിക കൃഷി സമ്പ്രദായങ്ങൾ അവലംബിക്കാം.

സ്വന്തമായി കൃഷിനടത്താൻ  കഴിവുള്ളവർ, പിന്തുണ വേണ്ടവർ , കൃഷിയ്ക്കായി സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറുള്ളവർ എന്നിങ്ങനെ ഓരോരുത്തർക്കും വേണ്ടി വ്യത്യസ്ഥ പദ്ധതികൾ തയ്യാറാക്കും.

വീട്ടുവളപ്പിലെ കൃഷിയ്ക്ക് ഊന്നൽ നൽകി വീടുകൾ തോറും പോഷകമൂല്യമുള്ള കിഴങ്ങ് വർഗങ്ങൾ ഉത്പാദിപ്പിക്കും.

മുട്ട പാൽ മാംസം എന്നിവയുടെ ഉത്പാദനം  ഡയറി യൂണിറ്റുകളുടെ സ്ഥാപനം,ക്രോസ്സ് ബ്രീഡ് പശു യൂണിറ്റ് എന്നിവ പ്രോത്സാഹിപ്പിക്കും.

പാലുൽപ്പന്നങ്ങളുടെ ഉത്പാദനവും വിതരണവും പരിഗണിക്കും.

തൊഴിലുറപ്പ് പദ്ധതി - അസോള കൃഷി ടാങ്ക് , തീറ്റപ്പുൽകൃഷി. മത്സ്യ കുളങ്ങൾ, ഭൂമി ഒരുക്കൽ, നിരപ്പാക്കൽ, തട്ട് തിരിക്കൽ, ജലസേചന കുളങ്ങൾ, കിണറുകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിൽ തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.
മത്സ്യകൃഷി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വിവിധങ്ങളായ കൃഷി ഒന്നിച്ച് നടത്തി സംയോജിത കൃഷിരീതിയും,പരീക്ഷിക്കും.

പ്രാദേശികസാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം.

ഗുണനിലവാരമുള്ള വിത്ത് നടീൽ വസ്തുക്കൾ, മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തും.

ജലസേചന വകുപ്പ് കാർഷിക മേഖല തിരിച്ചിള്ള ഉത്തരവാദിത്തങ്ങൾ നൽകും.

സഹകരണ സ്ഥാപനങ്ങൾ - പലിശരഹിത വായ്പ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പദ്ധതിയിൽ ഇടപെടുന്നതിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, മൂല്യവർദ്ധിത ഉത്പന്ന സംരഭകർക്ക് പിന്തുണ
മണ്ണ് പരിശോധന, ടിഷ്യു കൾച്ചർ ലാബ്, ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ഉത്പാദന കേന്ദ്രങ്ങൾ എന്നിവ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ പരിഗണിക്കും.

ഫുഡ് പ്രോസസിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ  വ്യവസായ വകുപ്പ് ഏറ്റെടുക്കും ഇതിൽ പ്രവാസികൾക്ക് മുൻഗണന നൽകും.

ഒരു കോടി ഫല വൃക്ഷ തൈകൾ എന്ന പദ്ധതി സുഭിക്ഷ കേരളവുമായി സംയോജിപ്പിക്കണം .

തൊഴിലും വരുമാനവും വർദ്ധനയ്ക്കുള്ള ലോക്കൽ എംപ്ലോയ്മെൻറ് അഷ്വറൻസ് പ്രോഗ്രാമുമയും  സംയോജിപ്പിക്കും.

കൃഷിസ്ഥലത്തിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് അടിയന്തിരമായ ഇടപെടലുണ്ടാകണം.നിശ്ചിതസമയത്തിനകം സാദ്ധ്യതകൾ പട്ടികപ്പെടുത്താൻ കഴിയണം.

കുടുംബശ്രീ ഗ്രുപ്പ്, പാടശേഖര സമിതി / കർഷക കൂട്ടായ്മ സഹകരണ സംഘത്തെ കണ്ടെത്തണി പരിശീലനം നൽകണം.

ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആശങ്കകൾ മാറ്റുന്നതിനായി ഉടമസ്ഥാവകാശം അവരുടെ പേരിൽത്തന്നെ നിലനിർത്തുന്നതാണെന്ന് ബോദ്ധ്യപ്പെടുത്തണം.

കാർഷിക മേഖലയിലെ വർക്കിംഗ്‌ ഗ്രൂപ്പുകൾ കാർഷിക പദ്ധതി തയ്യാറാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിത പ്രൊജക്ടുകൾ, നേരിട്ട് നടപ്പിലാക്കുന്നവ എന്നിവ സംബന്ധിച്ച് അറിയിപ്പ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകണം.ഇതേ പോലെ ക്ഷീര, മൃഗസംരക്ഷണ വകുപ്പ് വർക്കിംഗ് ഗ്രൂപ്പും വേറെ പദ്ധതി തയ്യാറാക്കണം.

നിലവിലെ പദ്ധതികൾ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണക്കാക്കാം. കൂടുതൽ പണം വകയിരുത്താൻ കഴിയുമോ എന്ന് പരിശോധിക്കണം.പുതുതായി ചില പ്രൊജക്ടുകൾ ഏറ്റെടുക്കണം.
വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ച് സമഗ്ര രേഖ ഉണ്ടാക്കണം.

വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം മേഖലാ സംയോജനം സംയോജിത കൃഷിരീതി, മുൻപിൻ ബന്ധങ്ങൾ  ചർച്ച ചെയ്യണം.

ഭരണസമിതി യോഗം ചേർന്ന് അന്തിമമായി തദ്ദേശഭരണ സ്ഥാപനതല ഉത്പാദന പദ്ധതിയ്ക്ക് അന്തിമരൂപം നൽകണം.

സഹായ സംവിധാനം

ക്യഷി ഓഫീസ്, കുടുംബശ്രീ ഫാമുകൾ, കുടുംബശ്രീ, ഫാമുകൾ ഹോർട്ടികോർപ്പ്, ഹോർട്ടികൾച്ചർ മിഷൻ ഇവരെ ബന്ധിപ്പിച്ച് വിത്തു വിതരണ ശൃംഖല രൂപപ്പടുത്തണം.

കാർഷിക മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സേവനം കർഷകർക്ക് ലഭ്യമാക്കണം.

മാസ്റ്റർ ഫാർമർമാരുടെ ഒരു പാനൽ പഞ്ചായത്ത് തലത്തിൽ തയ്യാറാക്കി വയ്ക്കണം.

സഹകരണസംഘങ്ങൾ കാർഷിക സേവന കേന്ദ്രങ്ങളായി പരിണമിക്കണം.

മണ്ണ് പരിശോധനയ്ക്ക് സഹായം കർഷകർക്ക് ലഭ്യമാകണം.

കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യത ഉറപ്പു വരുത്തണം.

മത്സ്യകൃഷി പരിശീലനം നൽകണം.

കൈപ്പുസ്തകം തയ്യാറാക്കി വിതരണം നടത്തണം.

ഭക്ഷ്യോത്പാദനത്തിന് ഉയർന്ന വർദ്ധനവിന് ഉയർന്ന പരിഗണന നൽകണം.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി സംയോജനം

ക്യഷി ഭൂമി ഇല്ലാത്തവർക്കും  സഹകണ സംഘങ്ങൾ വഴിവായ്പ.

വിഭവങ്ങളുടെ ലഭ്യത. 

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് - MGNREGട / Plan
സബ്സിഡി - വകുപ്പ് / പഞ്ചായത്ത് പദ്ധതികൾ ഉപയോഗപ്പെടുത്താം.

വിള ഇൻഷുറൻസ് - വകുപ്പ് തലത്തിൽ നൽകാം.

ജലസേചനം - വകുപ്പ് / പഞ്ചായത്ത് പദ്ധതി / MGNREGട

വിപണനം,സംഭരണം

തദ്ദേശ സ്വയംഭരണ തലത്തിലും പിന്നീട് പ്രദേശം വിട്ടുമുള്ള സംഭരണം.

വിപണനം കഴിഞ്ഞാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണം

അധികം വരുന്നത് ശേഖരിക്കാൻ ഹോർട്ടികോർപ്, മുതലായ സ്ഥാപനങ്ങൾ .

കേടുകൂടാതെ സൂക്ഷിക്കുന്നതിന് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾ സംവിധാനമൊരുക്കണം

സംഘടനം-പഞ്ചായത്ത് തലം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് -ചെയർപേഴ്സൻ,

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ.-കോ ചെയർപേഴ്സൻ

സഹകരണ ബാങ്ക് പ്രസിഡണ്ട്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, സ്ഥലം എം എൽ എ / പ്രതിനിധി, സി ഡി എസ് ചെയർപേഴ്സൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ക്യഷി, ക്ഷീര വികസനം ഫിഷറീസ്, വ്യവസായം മേഖലയിലെ നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ലീഡ് ഫാർമർ (കൃഷി, മൃഗ, ക്ഷീര - മത്സ്യമേഖല ) ഒരാൾ വീതം , മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധി ,തൊഴിലുറപ്പ് എഞ്ചിനിയർ, സെക്രട്ടറി

കൺവീനർ - കുഷി ഓഫീസർ, ജോയിൻ്റ് കൺവീനർ - അസി: സെക്രട്ടറി.

ഉത്തരവാദിത്വം - ഏകോപനം , നിരീക്ഷണം

സംഘാടനം -വാർഡ്തലം

വാർഡ് മെമ്പർ - അദ്ധ്യക്ഷൻ

എ ഡി എസ് ചെയർപേഴ്സൻ, സഹകരണ സംഘം പ്രതിനിധി, കർഷക സ്വയം സഹായ സംഘം | ജെ എൽജി പ്രതിനിധി. കൃഷി ഓഫീസറുടെ പ്രതിനിധി / തദ്ദേശഭരണ സ്ഥാപനം നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ.

Wednesday, May 20, 2020

ദാമോദർ ജീയ്ക്ക് അന്ത്യപ്രണാമം

ബെള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ദാമോദരൻ ഞങ്ങളെ വിട്ടുപിരിഞ്ഞവിവരം വ്യസന സമേതം അറിയിക്കുന്നു.ഹൃദയാഘാതത്തെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ സ്ഥിതി ഇന്നലെ പെട്ടെന്ന് വഷളാകുകയും ഇന്ന് രാത്രി മരിക്കുകയും ചെയ്തു.കോവിഡ്  പ്രതിരോധപ്രവർത്തനത്തിൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ശ്രീ ദാമോദരൻ പഞ്ചായത്തിലെ ആദ്യ ഘട്ടത്തിലെ പ്രതിസന്ധികളെ തരണംചെയ്ത് സ്ഥതിഗതികൾ സാധാരണനിലയിലേയ്ക്ക് കൊണ്ടുവന്നഘട്ടത്തിലായിരുന്നു ഈ ദൌർഭാഗ്യകരമായ സംഭവം.നൊടൊട്ടുക്കും അതിജീവനത്തിനായി പൊരുതുമ്പോൾ ശ്രീ ദാമോദരൻ്റെ വിയോഗം ഞങ്ങൾക്ക് താങ്ങാവുന്നതിലേറെയാണ്.ഈ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം മരണത്തോട് മല്ലിടുകയാണെന്നറിഞ്ഞിട്ടും ഞങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.ശ്രീ ദാമോദരൻ കാഞ്ഞങ്ങാടിനു സമീപം പുല്ലൂരിലെ പൊള്ളക്കട സ്വദേശിയാണ് , 52 വയസ്സ് , ഭാര്യ ലീന പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ മക്കൾ വിജയ ലക്ഷ്മി,
ശ്രീഹരി വിദ്യാർത്ഥികൾ
കുടുംബാംഗങ്ങളുടെ ദുഖത്തിൽ ഞങ്ങൾ പങ്കു ചേരുന്നു.



COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  18

NUMBER OF POSITIVE RESULTS LAST DAY - 01

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01


NUMBER OF PERSONS ON HOME ISOLATION - 2959

NUMBER -  COMPLETED HOME ISOLATION - 19394

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 327


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക മികവിലേയ്ക്ക്

 " ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർ വത്കരണത്തിലൂടെ ശാക്തീകരിക്കുന്നതിന് രണ്ട് പതിറ്റാണ്ടുകളായി നടക്കുന്ന ശ്രമം വേണ്ടത്ര ഫലം കണ്ടിട്ടില്ല എന്നുള്ളകാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.ചുരുക്കം ചില നാഴികക്കല്ലുകൾ നാം പിന്നിട്ടുവെങ്കിലും മെച്ചപ്പെട്ട സേവനം നൽകുന്നതിലും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിലും വേണ്ടത്ര ഫലപ്രദമായിരുന്നില്ല എന്നു തന്നെ പറയാം.വളരെയോറെ പരിമിതികളും കുറവുകളും കൊണ്ടു നിറഞ്ഞ സോഫ്റ്റ്വെയറുകളെ കുറിച്ച് കാലകാലങ്ങളിൽ ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായി സംയോജിത സോഫ്റ്റവെയർ മുഴുവൻ പഞ്ചായത്തുകളിലും വിന്യസിക്കുന്നതോടെ അത് പലരുടെയും ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരമാണ്.വൈകിയ വേളയിലെങ്കിലും പ്രാദേശിക ഭരണ സംവിധാനത്തെ ഉന്നത നിലവാരത്തിലെത്തിക്കാനുതകുന്ന ഒരു സോഫ്റ്റ്വെയർ സംവിധാനം നിലവിൽ വരുന്നതിൽ നമുക്ക് അഭിമാനിക്കാം ഒപ്പം ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്ി ശ്രീ എ സി മൊയ്തീൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം."


 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍‌മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ് വെയര്‍  ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും.

ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ  പദ്ധതിയാണിപ്പോൾ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ ജനന/മരണ/വിവാഹ രജിസ്ട്രേഷനുകളില്‍ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ-ഫയലിംഗിലൂടെ സാധ്യമാകുന്നത്.  അവ ഇ-ഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ സോഫ്റ്റ് വെയർ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതു ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

 ഉപഭോക്താവിന് തന്‍റെ ഇന്‍ബോക്സിലും, ഇ-മെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേയ്സ്ഡ് ആയി പ്രോസ്സസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ് വെയറിന്‍റെ പ്രത്യേകതയാണ്.
ഈ സോഫ്റ്റ് വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വ്യന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട ആവശ്യം ഉണ്ടാകുന്നില്ല. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്.

ജനന/മരണ/വിവാഹ രജിസ്ട്രേഷനകളോടൊപ്പം നിലവില്‍ വെബ് അടിസ്ഥാനത്തില്‍ അല്ലാത്ത ഫിനാന്‍സ് ആന്‍റ് അക്കൌണ്ടിംഗ് മൊഡ്യൂള്‍ വെബ് അധിഷ്ടിതമാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥാ വിശേഷം ഉണ്ടാകുകയും, ആയത് വഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും  തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.
നിലവില്‍ മാന്വലായി കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും വെബ് ബെയ്സ്ഡ് ആകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ ഗുണപരവും, കാര്യക്ഷമവും, പൌര സൌഹാര്‍ദ്ദവുമായി മാറുകയും കൂടുതൽ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന മോണിറ്ററിംഗ് സംവിധാനം വഴി കാര്യക്ഷമമായ ഒരു സിവില്‍ സര്‍വ്വീസ്  എന്ന ലക്ഷ്യം കൈവരിക്കാനും കഴിയുന്നു.

സര്‍ക്കാരിന്‍റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്‍കികൊണ്ട്  ഓപ്പണ്‍സോഴ്സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഈ സോഫ്റ്റ് വെയര്‍ കസ്റ്റമൈസ് ചെയ്യുകയാണെങ്കില്‍ മറ്റ് ഏതൊരു വകുപ്പിനും ഇത് ഉപയോഗപ്രദമാക്കാവുന്നതാണ്.

Tuesday, May 19, 2020

COVID 19 -UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  18

NUMBER OF POSITIVE RESULTS LAST DAY - 00

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

NEELESHWARAM MUNICIPALITY 01

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01


NUMBER OF PERSONS ON HOME ISOLATION - 2662

NUMBER -  COMPLETED HOME ISOLATION - 19070

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 324


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും


കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഏറെ ഗൌരവതരമായി ചർച്ചചെയ്യപ്പെട്ട വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും.രാജ്യാന്തര ഉച്ചകോടികളിൽ ചൂടുള്ള ചർച്ചകൾക്ക് വിധേയമാകാറുണ്ടെങ്കിലും ചർച്ചകൾ സമൂഹത്തിൻ്റെ അടിത്തട്ടിലേയ്ക്ക് ഇനിയും വ്യാപിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ ഈ വിഷയത്തെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല.പല പ്രകൃതി ദുരന്തങ്ങളും ഈ രണ്ടു പ്രതിഭാസങ്ങളുടെ ബാക്കിപത്രമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നാൽ ദീർഘകാലത്തെ മാറ്റങ്ങളെത്തുടർന്ന് കാലാവസ്ഥയ്ക്കുണ്ടാകുന്ന സ്ഥിരമായ മാറ്റമാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ഭൂമിയുടെ താപനില,മഴയുടെ ദൈർഘ്യം,മഴയില്ലാത്ത ദിനങ്ങളുടെ ആധിക്യം,വേനൽ മഴയുടെ കുറവ്,മഴയുടെ പ്രവചനാതീതമായ സാന്നിദ്ധ്യം,വരൾച്ച,ഉഷ്ണം എന്നിങ്ങനെ നമ്മുടെ കാലവസ്ഥയിൽ കാണുന്ന പ്രകടമായ പലമാറ്റങ്ങളുമുണ്ട്.വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും,വിഭവ ചൂഷണവും,പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളുമൊക്കെ ഇതിന് കാരകങ്ങളായി പറയുന്നുണ്ടെങ്കിലും ആഗോള താപനം എന്ന പ്രതിഭാസം അങ്ങേയറ്റം പ്രസക്തമാണ്.

ഭുമിയിലെ വർദ്ധിച്ചു വരുന്ന താപം നമുക്ക് അനുഭവവേദ്യമാകുന്ന പ്രതിഭാസം തന്നെയാണ്.ഓരോ വർഷവും കൂടിവരുന്ന ചൂട് വളരെയധികം ആശങ്കഉയർത്തുന്നു.ഇത് നമ്മുടെ ദൈനം ദിന ജീവിതത്തിന് തടസ്സമാണന്നതിലുപരി ഭൌമാന്തരീക്ഷത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.

ചൂടു കൂടുമ്പോൾ മഞ്ഞുമലകൾ ഉരുകുന്നു.സമുദ്ര നിരപ്പ് ഉയരുന്നു.കൂടുതൽ ജലം ബാഷ്പമാകുന്നു,അതിവർഷമുണ്ടാകുന്നു,അത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.ഉഷ്ണത്തിൻ്റെ ഉയർച്ച താഴ്ചകൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല അത് കാറ്റിൻ്റെ ഗതിവേഗത്തെ നിയന്ത്രിക്കുന്നു,കൊടുങ്കാറ്റ് ചുഴലികൊടുംകാറ്റ് എന്നിവയ്ക്ക് കാരണമാകുന്നു.

ഇതിലെല്ലാമുപരി പ്രവചനാതീതമായ കാലാവസ്ഥ മനുഷ്യ ജീവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നു.തീരപ്രദേശങ്ങൾ കൊടുംങ്കാറ്റും കടലാക്രമണത്തിനും എപ്പോൾ വേണമെങ്കിലും വിധേയമായേക്കാം.മഴയുടെ സാദ്ധ്യത മുൻകൂട്ടികണ്ടില്ലെങ്കിൽ അത് പ്രളയത്തിന് വഴിതെളിക്കുന്നു.ഇതൊക്കെ നമുക്ക് മുമ്പിലുള്ള ദുരന്ത സാദ്ധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.